ഹരാരെ: ചൊവ്വാഴ്ച രാത്രി സൈന്യം കസ്റ്റഡിയിലെടുത്ത സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ രാജിക്കായി സമ്മർദം തുടരുന്നു. മുഗാബെയും സൈനിക മേധാവി കോൺസ്റ്റാന്റിനോയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രവുമായാണ് ഇന്നലെ പത്രങ്ങൾ പുറത്തിറങ്ങിയത്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകളിൽ ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘവും പങ്കെടുക്കുന്നുണ്ട്. സിവിൽ ഗ്രൂപ്പുകളും സഭാ നേതൃത്വങ്ങളും ജനങ്ങൾ ശാന്തരായി വർത്തിക്കണമെന്ന് അഭ്യർഥിച്ചു.
മുഗാബെയും ഭാര്യ ഗ്രേസും സൈനിക കസ്റ്റഡിയിൽ ബ്ലൂഹൗസിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
മുഗാബെയുടെ രാജിക്കായി ചർച്ച തുടരുന്നു
12:35 AM Nov 17, 2017 | Deepika.com