ന്യൂഡൽഹി: ഡൽഹിയിലെ മലിനീകരണത്തോത് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഭാരത് സ്റ്റേജ്-6 (യൂറോ-6നു സമം) മാനദണ്ഡത്തിലുള്ള ഇന്ധനം വൈകാതെ നിർബന്ധമാക്കും. 2018 ഏപ്രിൽ മുതൽ രണ്ടു വർഷത്തിനുള്ളിൽ ഡൽഹിയിൽ പൂർണമായും ബിഎസ്-6 മാനദണ്ഡത്തിലുള്ള ഇന്ധനം നിർബന്ധമാക്കാനാണ് തീരുമാനമെന്ന് പെട്രോളിയം മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇപ്പോൾ ഇത് ബിഎസ് - 4 ആണ്.
രാജ്യത്തെ പുതിയ എണ്ണശുദ്ധീകരണശാലകളിൽ മിക്കതും യൂറോ-6 ഗ്രേഡിലുള്ള ഇന്ധനം ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. ഇതനുസരിച്ച് സൾഫറിന്റെ അളവ് 50 പിപിഎമ്മിൽ നിന്ന് (പത്തു ലക്ഷത്തിൽ ഒരംശം) 10 പിപിഎം ആയി കുറയും.
2016-17 വർഷത്തിൽ ഡൽഹി 9,06,000 ടൺ പെട്രോളും 12.6 ലക്ഷം ടൺ ഡീസലും ഉപയോഗിച്ചിട്ടുണ്ട്.
മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ ബിഎസ്-6 ഇന്ധനം
11:28 PM Nov 15, 2017 | Deepika.com