ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപസൗഹൃദ സംസ്ഥാനമായി കർണാടക തെരഞ്ഞെടുക്കപ്പെട്ടു. വികസനത്തിന്റെ അവസാനവാക്കെന്ന് ബിജെപി അവകാശപ്പെടുന്ന ഗുജറാത്തിനെ ബഹുദൂരം പിന്തള്ളിയാണ് കർണാടക യഥാർഥ കരുത്തു തെളിയിച്ചത്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇതുപ്രകാരം, കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പതു മാസത്തിനിടയിൽ 1,47,625 കോടി രൂപയുടെ നിക്ഷേപമാണ് കർണാടകയിലുണ്ടായത്. ഈ കാലയളവിൽ രാജ്യത്ത് മൊത്തം 3,32,266 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ആകെയുണ്ടായത് എന്നതാണ് കർണാടകയുടെ ഒന്നാം സ്ഥാനത്തെ ശ്രദ്ധേയമാക്കുന്നത്. ആകെ നിക്ഷേപത്തിൽ 44.43 ശതമാനവും കർണാടക സ്വന്തമാക്കി. പക്ഷേ, ഗുജറാത്ത് 65,741 കോടിയുടെ നിക്ഷേപവുമായി അമ്പേ പിന്നിലായി - രാജ്യത്തെ മൊത്തം നിക്ഷേപപദ്ധതികളിൽ 19.79 ശതമാനം മാത്രം.
മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 25,018 കോടി രൂപയുടെ നിക്ഷേപം മാത്രമാണു ലഭിച്ചത്.
ഗുജറാത്തല്ല, കർണാടകയാണു നിക്ഷേപസൗഹൃദം
09:12 PM Nov 12, 2017 | Deepika.com