റോം: മെഡിറ്ററേനിയൻ കടലിൽ മുങ്ങിയ ബോട്ടിനു സമീപത്തുനിന്നും 26 പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. നൈജർ,നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളുമായി വന്ന വഞ്ചിയാണു അപകടത്തിൽപ്പെട്ടത്.
പതിനാലിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുള്ള പെൺകുട്ടികളുടെ മൃതദേഹങ്ങളാണു കിട്ടിയത്. മരണകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഓഫീസറായ ലോറീനാ സിക്കോട്ടി പറഞ്ഞു. കുട്ടികൾ പീഡനത്തിനിരയായോ എന്ന കാര്യവും അന്വേഷിക്കും.
പട്രോളിംഗ് നടത്തുന്ന സ്പാനിഷ് യുദ്ധക്കപ്പലാണു റബർ് ബോട്ടും സമീപത്തു മൃതദേഹങ്ങളും കണ്ടെത്തിയത്. ഏതാനും അഭയാർഥികളെ സ്പാനിഷ് കപ്പൽ രക്ഷപ്പെടുത്തി ഇറ്റലിയിലെത്തിച്ചു.
26 പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
12:27 AM Nov 08, 2017 | Deepika.com