വലെറ്റ: അന്വേഷണാത്മക പത്രപ്രവർത്തക ഡാഫ്നെ കരുവാന ഗലീസിയ(53) കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനു എഫ്ബിഐ ഉൾപ്പെടെയുള്ള വിദേശ ഇന്റലിജൻസ് ഏജൻസികളുടെ സഹായം തേടുമെന്നു മാൾട്ടീസ് അധികൃതർ അറിയിച്ചു. മാൾട്ടയുടെ പ്രധാനമന്ത്രി ജോസഫ് മസ്കറ്റും ഭാര്യയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പാനമരേഖകളുടെ സഹായത്തോടെ ഗലീസിയ പുറത്തുകൊണ്ടുവന്നു.
മാൾട്ടീസ് പ്രതിപക്ഷനേതാവിനെതിരേയുള്ള ആരോപണങ്ങളും ബ്ലോഗിലൂടെ അവർ പുറത്തുവിട്ടു.വീട്ടിൽനിന്നു മോസ്റ്റ നഗരത്തിലേക്ക് ഒറ്റയ്ക്കു കാറിൽ സഞ്ചരിക്കുന്പോഴായിരുന്നു സ്ഫോടനം. അത്യുഗ്ര സ്ഫോടനത്തെത്തുടർന്നു ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു.
ഗലീസിയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരാതെ വിശ്രമമില്ലെന്നു മെഡിറ്ററേനിയനിലെ മുൻ ബ്രിട്ടീഷ് കോളനിയായ മാൾട്ടയുടെ പ്രധാനമന്ത്രി മസ്കറ്റ് പ്രഖ്യാപിച്ചു.
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
12:17 AM Oct 18, 2017 | Deepika.com