കാബൂൾ: അഫ്ഗാനിസ്ഥാനിൽ പക്തിയാ, ഗസ്നി പ്രവിശ്യകളിൽ നടന്ന ചാവേർ ആക്രമണങ്ങളിലും തോക്കുയുദ്ധത്തിലും കുറഞ്ഞത് 71 പേർ കൊല്ലപ്പെട്ടു. 200 പേർക്കു പരിക്കേറ്റു.
രണ്ട് ആക്രമണത്തിന്റെയും ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.
പക്തിയായിലെ ഗാർഡസ് നഗരത്തിലെ പോലീസ് ആസ്ഥാനത്തു രണ്ടു കാർബോംബ് സ്ഫോടനങ്ങളിലായി 21 പോലീസുകാരും 20 സിവിലിയന്മാരും ഉൾപ്പെടെ 41 പേർ മരിച്ചു. 160 പേർക്കു പരിക്കേറ്റു.
ഗസ്നി പ്രവിശ്യയിലെ അൻഡാറിലുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ 25 പോലീസുകാർക്കും അഞ്ചു സിവിലിയന്മാർക്കും ജീവഹാനി നേരിട്ടു.
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
12:17 AM Oct 18, 2017 | Deepika.com