കോക്സ്ബസാർ: പട്ടിണിയും പട്ടാളത്തിന്റെ ആക്രമണവും സഹിക്കാനാകാതെ കൂടുതൽ രോഹിംഗ്യൻ മുസ്ലിംകൾ മ്യാൻമറിൽനിന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പലായനത്തിനിടെ അഭയാർഥികളുടെ ബോട്ടുകളിലൊന്നു മുങ്ങി 12 പേർ മരിച്ചു. ഇതിൽ ആറു പേർ കുട്ടികളാണ്. ബംഗ്ലാദേശിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബോട്ടുമുങ്ങി മരിച്ച രോഹിംഗ്യൻ അഭയാർഥികളുടെ എണ്ണം ഇതോടെ 184 ആയി.
മ്യാൻമർ പട്ടാളം തങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബംഗ്ലാദേശിലെത്തിയ പുതിയ അഭയാർഥികൾ പറഞ്ഞു. ഭക്ഷണക്കടകൾ അടച്ചിരിക്കുകയാണെന്നും സന്നദ്ധസേവനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുയാണെന്നും ഇവർ കൂട്ടിച്ചേർത്തു.
ഇതുവരെ 5,37,000 രോഹിംഗ്യൻ അഭയാർഥികൾ ബംഗ്ലാദേശിലെത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ.
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
12:06 AM Oct 17, 2017 | Deepika.com