മുംബൈ: 2016 സെപ്റ്റംബർ എട്ടിന് രാജ്യത്ത് റദ്ദാക്കിയ കറൻസികളിൽ തിരിച്ചെത്തിയവ എണ്ണി തിട്ടപ്പെടുത്താൻ 66 നോട്ടെണ്ണൽ മെഷീനുകളാണ് ഉപയോഗിച്ചതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി ഉപയോഗിച്ച കറൻസി വേരിഫിക്കേഷൻ ആൻഡ് പ്രോസസിംഗ് (സിവിപിഎസ്) മെഷീനുകൾ ആഗോള ടെൻഡർ വിളിച്ചാണ് വാങ്ങിയത്. റദ്ദാക്കിയ 1000 രൂപ, 500 രൂപ കറൻസികൾ എണ്ണാനുപയോഗിച്ച മെഷീനുകളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ആർബിഐ ഇക്കാര്യം അറിയിച്ചത്.
നോട്ടെണ്ണലിനു ശേഷം 59 സിവിപിഎസ് മെഷീനുകൾ ഇപ്പോൾ റിസർവ് ബാങ്കിൽ ഉപയോഗിക്കുന്നുണ്ട്. ശേഷിക്കുന്ന ഏഴെണ്ണം വാണിജ്യ ബാങ്കുകളിൽ ഉപയോഗത്തിലാണ്. ഇവ വാടകയ്ക്കു നല്കാനുള്ള നടപടികൾ നടന്നുവരുന്നുവെന്നും ആർബിഐ അറിയിച്ചു.
ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ
11:59 PM Oct 16, 2017 | Deepika.com