ധാക്ക: മ്യാൻമറിൽനിന്നു ബംഗ്ളാദേശിലേക്കു പലായനം ചെയ്ത രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ടുമുങ്ങി കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. 30 പേരെ കാണാതായി. 11 കുട്ടികളുടെ മൃതദേഹങ്ങൾ ഷാപ്പോരിർ ദ്വീപിൽ അടിഞ്ഞു.
ബോട്ടിൽ നൂറോളം പേരുണ്ടായിരുന്നതായി ആദ്യം കിട്ടിയ റിപ്പോർട്ടുകളിൽ പറഞ്ഞു. മാതാപിതാക്കൾ ഉൾപ്പെടെ തന്റെ ഒന്പതു ബന്ധുക്കൾ ബോട്ടുദുരന്തത്തിൽ മരിച്ചെന്ന് ദീർഘനാളായി ബംഗ്ളാദേശിൽ കഴിയുന്ന രോഹിംഗ്യൻ അഭയാർഥി അലിഫ് ജുക്കാർ പറഞ്ഞു.
കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിൽ ബോട്ടുമുങ്ങി 60 രോഹിംഗ്യൻ അഭയാർഥികൾക്കു ജീവഹാനി നേരിട്ടു.
രോഹിംഗ്യകളുടെ ബോട്ടു മുങ്ങി 14 മരണം
01:12 AM Oct 10, 2017 | Deepika.com