കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്രാപിക്കുന്നത് അമേരിക്കയുടെ സഹായത്താലാണെന്ന് മുൻ പ്രസിഡന്റ് ഹമീദ് കർസായി. റഷ്യാ ടുഡേയ്ക്കു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ പട്ടാളത്തിന്റെയും ഇന്റലിജൻസ് ഏജൻസികളുടെയും സഹായത്താലാണു കഴിഞ്ഞ മൂന്നുനാലു വർഷത്തിനിടെ ഐഎസ് അഫ്ഗാനിസ്ഥാനിൽ ശക്തിപ്രാപിച്ചതെന്നു സംശയിക്കുന്നു.ഭീകരതയെ തോല്പിക്കാനാണ് അമേരിക്കൻ പട്ടാളം എത്തിയത്. ശതകോടി ഡോളറുകൾ ചെലവാക്കിയിട്ടും ഭീകരതയ്ക്കു കുറവില്ല. വിദേശസേനകൾക്ക് അഫ്ഗാനിൽ സമാധാനം കൊണ്ടുവരാനാവില്ല.
എല്ലാ ബോംബുകളുടെയും അമ്മ എന്നു വിശേഷിക്കുന്ന പടുകൂറ്റൻ ബോംബ് അമേരിക്ക അഫ്ഗാനിൽ പ്രയോഗിച്ചത് ഉത്തരകൊറിയയെ പേടിപ്പിക്കാനായിരുന്നു. ബോംബ് പ്രയോഗം അഫ്ഗാൻ ജനതയ്ക്കു നേർക്കുള്ള അതിക്രമമായിരുന്നുവെന്നു കർസായി കൂട്ടിച്ചേർത്തു.
അഫ്ഗാനിൽ ഐഎസിനെ വളർത്തിയത് അമേരിക്ക: ഹമീദ് കർസായി
11:22 PM Oct 08, 2017 | Deepika.com