ലാഹോർ: മുൻ പാക് പ്രസിഡന്റ് നവാസ് ഷരീഫ് ഇന്നലെ ലാഹോറിൽ നിന്നു പാക് എയർലൈൻസ് വിമാനത്തിൽ ലണ്ടനിലേക്കു പോയി.
സഹോദരനും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫ് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ യാത്രയാക്കി.
പാനമ ഗേറ്റ് അഴിമതിക്കേസിൽ നവാസിനെതിരേ ഒന്പതിനു കുറ്റം ചുമത്തുമെന്ന് അക്കൗണ്ടബിലിറ്റി കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു നാലു ദിവസം മുന്പാണ് ലണ്ടൻ യാത്ര.
ഷരീഫിന്റെ റിട്ടേൺ ടിക്കറ്റ് ജനുവരി നാലിനായതിനാൽ അദ്ദേഹം ഒന്പതിന് അക്കൗണ്ടബിലിറ്റി കോടതിയിൽ ഹാജരാവാൻ സാധ്യത കുറവാണ്.
തൊണ്ടയിലെ കാൻസറിനു മൂന്നു തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ ഭാര്യ കുൽസുമിനെ സന്ദർശിക്കാനാണു നവാസ് ലണ്ടനിലേക്കു പോയത്.
ഷരീഫിന്റെ മക്കളായ ഹസൻ, ഹുസൈൻ, മറിയം എന്നിവരും ലണ്ടനിലുണ്ട്. ഈ മാസം ഒന്പതിനു ഹാജരാവാൻ നാഷണൽ അക്കൗണ്ടബിലിറ്റി കോടതി ഇവർക്കും സമൻസ് അയച്ചിട്ടുണ്ട്.
നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 28ന് സുപ്രീംകോടതി അയോഗ്യത കല്പിച്ചതിനെ തുടർന്നാണ് ഷരീഫിനു പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നത്.
നവാസ് ഷരീഫ് ലണ്ടനിലേക്കു പോയി
01:21 AM Oct 06, 2017 | Deepika.com