ഇസ്ലാമാബാദ്: ഭരണകക്ഷിയായ പിഎംഎൽ-എൻ പാർട്ടി നേതാവായി മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്താണ് ഷരീഫിനു വീണ്ടും നേതൃസ്ഥാനത്തേക്ക് എത്താൻ അവസരം ഒരുക്കിയത്.
പാനമ ഗേറ്റ് അഴിമതിക്കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഷരീഫ് പ്രധാനമന്ത്രിപദത്തിന് അയോഗ്യനായി. ഇപ്രകാരം അയോഗ്യനാക്കപ്പെട്ടയാൾക്ക് പാർട്ടിപദവിയും വഹിക്കാനാവില്ലെന്ന ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥയാണ് പാർലമെന്റ് റദ്ദാക്കിയത്.
ആരാണു യോഗ്യൻ, ആരാണ് അയോഗ്യൻ എന്ന് 2018ലെ പൊതുതെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്നു പാർട്ടി നേതൃത്വം ഏറ്റെടുത്ത നവാസ് ഷരീഫ് പറഞ്ഞു.
നവാസ് ഷരീഫ് വീണ്ടും പിഎംഎൽ-എൻ നേതാവ്
12:32 AM Oct 04, 2017 | Deepika.com