ന്യൂഡൽഹി: ടെലികോം കന്പനിയായ എയർസെലുമായി ലയിക്കുന്നതിനുള്ള പദ്ധതി അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്യൂണിക്കേഷൻ ( ആർകോം) ഉപേക്ഷിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുകന്പനികളും ലയന കരാറിൽ ഒപ്പുവച്ചത്. വയർലെസ് കമ്മ്യൂണിക്കേഷൻസ് രംഗത്ത് ഒരുമിച്ചു പ്രവർത്തിക്കാനായിരുന്നു ധാരണ. 46,000 കോടി രൂപയുടെ കടബാധ്യതയാണ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്.
ലയനത്തിലൂടെ കടം നേർപകുതിയായി കുറയ്ക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ ശ്രമം പാളിയതിനെത്തുടർന്ന് മുംബൈയിലെയും ഡൽഹിയിലെയും വസ്തു വിറ്റ് ബാധ്യത കുറയ്ക്കാനാണു റിലയൻസ് കമ്യൂണിക്കേഷന്റെ നീക്കം. ഇതൊടൊപ്പം ഒപ്റ്റിക്കൽ ഫൈബർ ആസ്തികൾ വിറ്റു പണം കണ്ടെത്താനും കന്പനി ശ്രമിക്കുന്നുണ്ട്.
അതേസമയം, സിസ്റ്റമാ ശ്യാം ടെലി സർവീസസിനെ (എസ്എസ്ടിഎൽ) ലയിപ്പിക്കുന്ന നടപടി ഈ മാസത്തോടെ പൂർത്തിയാകുമെന്ന് ആർ കോം അറിയിച്ചു.
റിലയൻസ് - എയർസെൽ ലയനനീക്കം പാളി
12:02 AM Oct 04, 2017 | Deepika.com