കിർകുക്ക്(ഇറാക്ക്): ഈ മാസം 25നു സ്വാതന്ത്ര്യ ഹിതപരിശോധന നടത്താൻ കുർദിസ്ഥാൻ റിജിയണൽ ഗവൺമെന്റ് തീരുമാനിച്ചിരിക്കെ ഹിതപരിശോധനയുടെ പേരിൽ കുർദുകളും തുർക്ക് വംശജരും ഏറ്റുമുട്ടി. ഇതോടെ വടക്കൻ നഗരമായ കിർകുക്കിൽ ഇറാക്ക് സർക്കാർ ചൊവ്വാഴ്ച രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഹിതപരിശോധനയെ തുർക്ക് വംശജരുടെ സംഘടനയായ ഇറാക്കി തുർക്ക്മെൻ ഫ്രണ്ട് ശക്തിയുക്തം എതിർക്കുകയാണ്. ബാഗ്ദാദിലെ ഇറാക്കി ഗവൺമെന്റിന്റെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് കുർദുകൾ സ്വാതന്ത്ര്യപ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നത്.
ഇതിനിടെ, അമേരിക്ക, ബ്രിട്ടൺ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ കുർദുകളുടെ ഈ നീക്കത്തെ എതിർത്തു.
ഹിതപരിശോധന: കിർകുക്കിൽ സംഘർഷം
02:01 AM Sep 20, 2017 | Deepika.com