ലാഹോർ: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാജിയെത്തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കു ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.
എൻഎ-120 മണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായ 220 പോളിംഗ് സ്റ്റേഷനുകളിൽ 134 എണ്ണത്തിൽ ഷരീഫിന്റെ ഭാര്യ കുൽസൂം നവസിനാണു ലീഡ്. കുൽസുമിന് 35600 വോട്ടും തൊട്ടടുത്ത എതിരാളിയായ യാസ്മിന് 28000 വോട്ടും കിട്ടി. ഇമ്രാൻഖാന്റെ പാർട്ടിയുടെ സ്ഥാനാർഥിയാണ് യാസ്മിൻ.
പിഎംഎൽ-എൻ സ്ഥാനാർഥിയായ കുൽസൂം ചികിത്സയ്ക്കായി ലണ്ടനിലാണ്. നവാസ് ഷരീഫും ലണ്ടനിലുണ്ട്. തെരഞ്ഞെടുപ്പു ഫലം അറിഞ്ഞശേഷമേ ഇരുവരും പാക്കിസ്ഥാനിലേക്കു മടങ്ങൂ. പാനമഗേറ്റ് അഴിമതിക്കേസിൽ നവാസിനെ അയോഗ്യനായി പ്രഖ്യാപിച്ച ജൂലൈ 28ലെ സുപ്രീംകോടതിവിധിയെത്തുടർന്നാണ് അദ്ദേഹത്തിനു പ്രധാനമന്ത്രി പദം രാജിവയ്ക്കേണ്ടിവന്നത്.
പാക് ഇലക്ഷൻ : കുൽസൂം നവാസ് മുന്നിൽ
11:43 PM Sep 17, 2017 | Deepika.com