ഇസ്ലാമാബാദ്: അഴിമതി ആരോപണത്തിൽ സുപ്രീംകോടതി അയോഗ്യനാക്കിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ലാഹോറിലെ സീറ്റിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. ദേശീയ അസംബ്ലി(എൻഎ)-120 സീറ്റിൽ പിഎംഎൽ-എൻ സ്ഥാനാർഥിയായി ഷരീഫിന്റെ ഭാര്യ കുൽസും നവാസ് ആണ് മത്സരിക്കുന്നത്. ഇമ്രാൻഖാന്റെ തെഹ്റിക് ഇ-ഇൻസാഫ് പാർട്ടിയിലെ യാസ്മിന് റഷീദ് ആണ് മുഖ്യ എതിരാളി.
പിഎംഎൽ-എന്നിന്റെ ശക്തികേന്ദ്രമാണു ലാഹോറെങ്കിലും യാസ്മിൻ ശക്തമായ മത്സരമാണു നടത്തിയത്. ഷരീഫ് മൂന്നു തവണ ഈ മണ്ഡലത്തിൽനിന്നു ജയിച്ചിട്ടുണ്ട്. നാളെ തെരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ വോട്ടെണ്ണിത്തുടങ്ങും.
കുൽസും കാൻസറിനു ലണ്ടനിൽ ചികിത്സ തേടുന്നതിനാൽ മകൾ മറിയം നവാസ് ആണ് പ്രചാരണത്തിനു നേതൃത്വം കൊടുത്തത്.
പിതാവ് ഷരീഫിനെ അയോഗ്യനാക്കിയ കോടതിവിധി തള്ളിക്കൊണ്ട് അമ്മയെ ജനം വിജയിപ്പിക്കുമെന്ന് മറിയം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നവാസിന്റെ സീറ്റിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
12:26 AM Sep 17, 2017 | Deepika.com