ബുക്കാവു: മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പട്ടാളം 34 ബുറുണ്ടിയൻ അഭയാർഥികളെ വെടിവച്ചു കൊന്നു.
അറസ്റ്റിലായ നാലു ബുറുണ്ടിയക്കാരുടെ മോചനം ആവശ്യപ്പെട്ടു വെള്ളിയാഴ്ച നടന്ന പ്രക്ഷോഭം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്നു കോംഗോയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 124 പേർക്കു പരിക്കേറ്റു.
ബുറുണ്ടിയിൽനിന്നു രണ്ടു വർഷം മുന്പാണ് നാലു ലക്ഷത്തോളം അഭയാർഥികൾ കോംഗോയിലെത്തുന്നത്. പിയറി എന്ക്രുൻസിസയെ മൂന്നാമതും പ്രസിഡന്റാക്കാനുള്ള തീരുമാനത്തെത്തുടർന്ന് രാജ്യത്ത് അരങ്ങേറിയ അക്രമങ്ങളായിരുന്നു പലായനത്തിനു കാരണം.
34 ബുറുണ്ടിയൻ അഭയാർഥികളെ വെടിവച്ചു കൊന്നു
12:26 AM Sep 17, 2017 | Deepika.com