ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ രണ്ടു പൗരന്മാർ കൊല്ലപ്പെട്ടുവെന്നാരോപിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി.
ഫുലിയാൻ സെക്ടറിൽ ബുധനാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ മരിച്ചെന്നും മൂന്നു പേർക്കു പരിക്കേറ്റെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. ഈ വർഷം ഇന്ത്യ 700 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്നും 32 പാക്കിസ്ഥാൻ പൗരന്മാർ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി
12:15 AM Sep 15, 2017 | Deepika.com