ലണ്ടൻ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് ലണ്ടനിലുണ്ടായിരുന്ന സ്വത്ത് വകകൾ ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി. 21 വർഷമായി ഒളിവിൽ കഴിയുന്ന, ഇന്റർപോളിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ദാവൂദിന്റെ ഉടമസ്ഥതയിൽ വാർവിക്ഷെയറിലുള്ള ഹോട്ടലും മിഡ്ലാൻഡിലുള്ള മറ്റ് വസ്തുക്കളുമാണു കണ്ടുകെട്ടിയതെന്ന് ദി മിറർ പത്രം റിപ്പോർട്ട് ചെയ്തു.
അറുപത്തിയൊന്നുകാരനായ ദാവൂദിന് 6.9 ബില്യൺ ഡോളർ ആസ്തി ഉണ്ടെന്നാണു കണക്ക്. മുംബൈ സ്ഫോടന കേസിലടക്കം ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഡി കന്പനിയുടെ പേരിൽ 16 രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. മെക്സിക്കൻ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബറിനു പിന്നിൽ ഏറ്റവും അധികം സാന്പത്തികശേഷിയുള്ള അധോലോക നേതാവ് എന്ന പേര് ദാവൂദിനാണ്.
1993ലെ മുംബൈ സ്ഫോടനക്കേസിന്റെ സൂത്രധാരൻ ദാവൂദാണെന്നാണ് ഇന്ത്യയുടെ ആരോപണം. 257 പേർ സ്ഫോടന പരന്പരയിൽ കൊല്ലപ്പെട്ടിരുന്നു.
ദാവൂദ് ഇബ്രാഹിമിന്റെ ലണ്ടനിലെ സ്വത്ത് കണ്ടുകെട്ടി
12:38 AM Sep 14, 2017 | Deepika.com