കൊച്ചി: ഓയിൽ കന്പനികളുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് രംഗത്ത്. സംസ്ഥാനത്തെ പെട്രോളിയം ഡീലർമാരെ പ്രതിസന്ധിയിലാക്കികൊണ്ടു മൂന്ന് ഓയിൽ കന്പനികളും നിർബന്ധപൂർവം പന്പ് ഉടമകൾക്കു പ്രീമിയം ബ്രാൻഡ് പെട്രോൾ നല്കുകയാണെന്നു ഫെഡറേഷൻ ആരോപിച്ചു.
സാധാരണ പെട്രോളിനേക്കാൾ 3.75 രൂപ കൂടുതലാണു ബ്രാൻഡഡ് പെട്രോളിന്. പെട്രോളിന്റെ വില കൂടിയിരിക്കുന്ന പശ്ചാത്തലത്തിൽ നിർബന്ധിച്ച് പെട്രോളിയം ഉത്പന്നങ്ങൾ ഡീലേഴ്സിനെക്കൊണ്ട് എടുപ്പിക്കുന്നത് വിപണന തന്ത്രം കൂടിയാണെന്നു ഫെഡറേഷൻ വ്യക്തമാക്കി.
ദൈനംദിന വ്യാപാരത്തിൽ ഒരു ശതമാനംപോലും വിറ്റഴിക്കാൻ പറ്റാത്ത പ്രീമിയം ഉത്പന്നങ്ങൾ ജനങ്ങളുടെ തലയിൽകെട്ടിവച്ച് വിറ്റഴിക്കുന്നതിനു പന്പ് ഉടമകളെ നിർബന്ധിതരാക്കുകയാണ്. 10 മുതൽ 20 ലിറ്റർവരെ മാത്രം പ്രീമിയം ബ്രാൻഡ് ഉത്പന്നം കച്ചവടം നടക്കുന്പോൾ നാലായിരം ലിറ്റർ ഉത്പന്നം എടുക്കണമെന്നാണ് ആവശ്യം. ഇത് എടുത്തെങ്കിൽ മാത്രമേ സാധാരണ പെട്രോൾ ലഭ്യമാകൂ.
തൊഴിലാളി സേവന വ്യവസ്ഥയിൽ മാറ്റംവരുത്തി ചെലവാക്കിയെങ്കിൽ മാത്രമേ വർധിപ്പിച്ച കമ്മീഷൻ പന്പുടമകൾക്കു ലഭിക്കൂവെന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. ഈ നടപടികളിൽനിന്ന് കന്പനികൾ പിന്മാറിയില്ലെങ്കിൽ വ്യാപാരത്തിൽനിന്നു മാറുന്നതിനെക്കുറിച്ച് അസോസിയേഷൻ ചിന്തിച്ചുവരികയാണെന്നും ഫെഡറേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.
ഓയിൽ കന്പനികൾക്കു മുന്നറിയിപ്പുമായി പെട്രോളിയം വ്യാാരികൾ
12:28 AM Sep 13, 2017 | Deepika.com