ടൊറേന്റോ: 2000ൽ പഞ്ചാബിൽ നടന്ന മാനംകാക്കൽ കൊലയിൽ പ്രതികളായ രണ്ട് ഇന്ത്യൻ വംശജരെ ഇന്ത്യയ്ക്കു കൈമാറാൻ കാനഡയിലെ സുപ്രീംകോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട ജസ്വിന്ദർ കൗർ എന്ന യുവതിയുടെ അമ്മ മൽകീത് കൗർ സിദ്ദു(67), അമ്മാവൻ സുർജിത് സിംഗ് എന്നിവരെ വിട്ടുകിട്ടാൻ ഇന്ത്യ ഏറെ നാളായി ശ്രമിക്കുകയായിരുന്നു. ഇരു വ രും കനേഡിയൻ പൗരൻമാ രാണ്.
ജസ്വിന്ദർ ഓട്ടോറിക്ഷാ ഡ്രൈവറായ മിത്തു സിദ്ദുവിനെ രഹസ്യമായി വിവാഹം ചെയ്തതാണ് കൊലയ്ക്കു കാരണമെന്ന് ആരോപിക്കപ്പെടുന്നു.
ഗുണ്ടകളെ വാടകയ്ക്കെടുത്താണ് കൃത്യം നടപ്പാക്കിയത്.
മാനംകാക്കൽ കൊല: കനേഡിയൻ പൗരന്മാരെ ഇന്ത്യക്കു ലഭിക്കും
12:55 AM Sep 10, 2017 | Deepika.com