പാക്കിസ്ഥാനു ട്രംപിന്‍റെ താക്കീത്

12:05 AM Aug 23, 2017 | Deepika.com
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ നിന്നു കോടിക്കണക്കിനു ഡോളറിന്‍റെ സഹായം സ്വീകരിക്കുന്ന പാക്കിസ്ഥാൻ ഭീകരർക്കു സുരക്ഷിത താവളം നൽകുന്നത് ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

അമേരിക്കയുടെ പുതിയ അഫ്ഗാൻ നയം വ്യക്തമാക്കിക്കൊണ്ടു തിങ്കളാഴ്ച വിർജിനിയയിലെ ഫോർട്ട് മെയറിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ 26 മിനിറ്റ് ദീർഘിച്ച ടിവി പ്രസംഗത്തിലാണു ട്രംപ് പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ചത്.

അഫ്ഗാൻ യുദ്ധത്തിൽനിന്നു തലയൂരുമെന്നു പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് യുദ്ധം വിജയിപ്പിക്കാതെ മടക്കമില്ലെന്നു പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനിലേക്കു കൂടുതൽ സൈനികരെ അയയ്ക്കുമെന്നും ഫീൽഡ് കമാൻഡർമാർക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുമെന്നും പറഞ്ഞു. പതിനാറു വർഷമായി തുടരുന്ന യുദ്ധത്തിൽ ഏറെ ആളും അർഥവും ബലികഴിച്ചിട്ടും വിജയം ഉണ്ടാവാത്തതിൽ അമേരിക്കൻ ജനതയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി.

അരാജകത്വം, അക്രമം, ഭീകരത എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഏജന്‍റുമാർക്കു സുരക്ഷിത താവളം ഒരുക്കുകയാണു പാക്കിസ്ഥാനെന്നു ട്രംപ് കുറ്റപ്പെടുത്തി.പാക്കിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ് . ഇവർ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്കു തിരിയാം-ട്രംപ് പറഞ്ഞു.

താലിബാൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ പാക് മണ്ണിൽനിന്ന് അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന അമേരിക്കക്കാർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നു. ഭീകരർക്ക് എതിരേയുള്ള യുഎസിന്‍റെ പോരാട്ടത്തിൽ സഹകരിക്കുന്നതാണു പാക്കിസ്ഥാനു നല്ലത്. തുടർന്നും ഭീകരർക്കു സഹായം നൽകാനാണു ഭാവമെങ്കിൽ വൻ നഷ്ടം നേരിടും-ട്രംപ് മുന്നറിയിപ്പു നൽകി.

അഫ്ഗാനിസ്ഥാന്‍റെ സ്ഥിരതയ്ക്ക് ഇന്ത്യ നൽകുന്ന സംഭാവനയെ ട്രംപ് ശ്ലാഘിച്ചു. യുഎസുമായുള്ള വ്യാപാരത്തിൽ കോടിക്കണക്കിനു ഡോളർ നേടുന്ന ഇന്ത്യ അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിക്കണം. അവിടത്തെ വികസനത്തിന് ആവശ്യമായ സാന്പത്തിക സഹകരണം നൽകാൻ ഇന്ത്യ തയാറാവണം-ട്രംപ് നിർദേശിച്ചു.

അഫ്ഗാനിസ്ഥാൻ അമേരിക്കൻ സൈനികരുടെ ശവപ്പറന്പായി മാറുമെന്നു ട്രംപിന്‍റെ പ്രസംഗത്തിനുശേഷം അഫ്ഗാൻ താലിബാൻ പ്രതികരിച്ചു. ട്രംപിന്‍റെ പ്രസംഗത്തെക്കുറിച്ച് പാക് സർക്കാർ ഒൗദ്യോഗികമായി പ്രതികരിച്ചില്ല. ഭീകരർക്ക് താവളം നൽകുന്നില്ലെന്നു പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.

ട്രംപിന്‍റെ പ്രസംഗത്തിൽ പുതിയ ഒരു കാര്യവും പറയുന്നില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും പ്രതികരിച്ചു. ഇതിനിടെ നാറ്റോയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും ട്രംപിനെ അനുകൂലിച്ചു രംഗത്തെത്തിയപ്പോൾ പാക്കിസ്ഥാനെ അനുകൂലിച്ച് അവരുടെ സുഹൃത്തായ ചൈന രംഗത്തെത്തി.