ധാക്കാ: ബംഗ്ളാ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ വധിക്കാൻ 2000ത്തിൽ ഗൂഢാലോചന നടത്തിയ കേസിലെ പത്തുപ്രതികൾക്ക് ധാക്കാ ട്രൈബ്യൂണൽ വധശിക്ഷ നൽകി. മറ്റ് ഒന്പതു പേർക്ക് 20 വർഷം വീതം തടവും നൽകി. നാലു പ്രതികളെ വെറുതെവിട്ടു. മൊത്തം പ്രതികളിൽ എട്ടുപേർ മാത്രമേ വിചാരണക്കോടതിയിൽ ഹാജരായുള്ളു. ബാക്കിയുള്ളവരുടെ ശിക്ഷ അവരുടെ അസാന്നിധ്യത്തിലാണു പ്രഖ്യാപിച്ചത്.
ഷേക്ക് ഹസീന പ്രസംഗിക്കാനിരുന്ന ഗോപാൽഗഞ്ച് ഗ്രാമത്തിലെ വേദിയിൽ ബോംബ് സ്ഥാപിച്ച് അവരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് 2000ത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ ആരോപണം. ഷേക്ക് ഹസീനയുടെ ജന്മഗ്രാമമാണ് ഗോപാൽഗഞ്ച്. റാലി ആരംഭിക്കുന്നതിനു മുന്പേ സുരക്ഷാ ഉദ്യോഗസ്ഥർ ബോംബ് കണ്ടെത്തിയതിനാൽ ദുരന്തം ഒഴിവായി.
ഹസീനയ്ക്കെതിരേ വധശ്രമം; പത്തുപേർക്കു വധശിക്ഷ
11:05 PM Aug 20, 2017 | Deepika.com