മോസ്കോ: തനിക്കെതിരേയുള്ള കൈക്കൂലിക്കേസ് കെട്ടിച്ചമച്ചതാണെന്ന് മുൻ റഷ്യൻ സാന്പത്തികകാര്യമന്ത്രി അലക്സി ഉല്യുകായെവ് കോടതിയിൽ വ്യക്തമാക്കി.റഷ്യൻ എണ്ണക്കന്പനി റോസ്നെഫ്റ്റിൽനിന്ന് 20ലക്ഷം ഡോളർ ഉല്യുകായെവ് കോഴ വാങ്ങിയെന്നാണ് ആരോപണം.
നവംബർ മുതൽ അദ്ദേഹം വീട്ടുതടങ്കലിലാണ്. റോസ് നെഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഇഗോർ സെത്തിനും എഫ്എസ്ബി സുരക്ഷാ ഏജൻസിയും ചേർന്നു തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഉല്യുകായെവ് ആരോപിച്ചു.
കുറ്റം നിഷേധിച്ച് മുൻ റഷ്യൻമന്ത്രി
12:42 AM Aug 17, 2017 | Deepika.com