വാഗഡുഗു: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിലെ റസ്റ്ററന്റിൽ കടന്നുകയറിയ ഭീകരർ 18 പേരെ വെടിവച്ചുകൊന്നു. രണ്ടു ഭീകരരെ സുരക്ഷാസൈനികർ കൊലപ്പെടുത്തി.
തലസ്ഥാനമായ വാഗഡുഗുവിലെ അസീസ് ഇസ്റ്റാംബൂൾ റസ്റ്ററന്റിലെ ആക്രമണത്തിനു പിന്നിൽ ഇസ്ലാമിസ്റ്റിക് തീവ്രവാദികളാണെന്നു കരുതപ്പെടുന്നു. ഭീകരാക്രമണത്തിനിരയായവരിൽ ഒരു ഫ്രഞ്ചു പൗരനും ഉൾപ്പെടുന്നു.
ബുർക്കിനാ ഫാസോ പ്രസിഡന്റ് റോക് മാർക് കബോറുമായി ഫ്രഞ്ചു പ്രസിഡന്റ് മാക്രോൺ ഫോണിൽ സംസാരിച്ചു.
ബുർക്കിനാഫാസോയിൽ ഭീകരാക്രമണം; 20 മരണം
12:37 AM Aug 15, 2017 | Deepika.com