നെയ്റോബി: കെനിയൻ പ്രസിഡന്റ് പദത്തിലേക്കു ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഉഹ്റു കെനിയാറ്റ വിജയിച്ചതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഇതിനു പിന്നാലെ പ്രതിപക്ഷ സ്ഥാനാർഥി റെയ്ല ഒഡിംഗയുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പോലീസ് വെടിവയ്പിൽ കുറഞ്ഞത് 11 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒന്പതു പേർ മരിച്ചതു കൊള്ള നടത്തിയവരെ നേരിടുന്നതിനിടയിലായിരു ന്നുവെന്ന് കെനിയൻ അധികൃതർ പറഞ്ഞു.
തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെടുന്നത്. എന്നാൽ വ്യാപക ക്രമക്കേടു നടന്നതായി പ്രതിപക്ഷം ആരോപിച്ചു.
കെനിയാറ്റയുടെ വിജയപ്രഖ്യാപനത്തോടെ കലാപഭൂമിയായി കെനിയ
01:14 AM Aug 13, 2017 | Deepika.com