ധാക്ക: സിയാ ഓർഫനേജ് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ഖാലിദയ്ക്കു പുറമേ പുത്രൻ താരിക്ക് റഹ്മാനും മറ്റു നാലുപേരും പ്രതികളായ കേസ് 2008ലാണു ഫയൽ ചെയ്തത്. രണ്ടുകോടി ബംഗ്ലാദേശ് ടാക്കയുടെ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ വിചാരണക്കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബിഎൻപി പാർട്ടി നേതാവായ ഖാലിദയ്ക്കെതിരേ വിവിധ കോടതികളിലായി 37 കേസുകളാണുള്ളതെന്നും മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയെന്നും അവരുടെ അഭിഭാഷകൻ സാക്കിർ ഹുസൈൻ ബുയാൻ പറഞ്ഞു.
ഖാലിദ സിയയ്ക്ക് സ്ഥിരം ജാമ്യം
12:08 AM Aug 10, 2017 | Deepika.com