സിയൂൾ: ഉത്തരകൊറിയയിൽ ജയിൽശിക്ഷ അനുഭവിച്ചുവന്ന കാനഡ സ്വദേശിയായ പാസ്റ്ററെ മാനുഷിക പരിഗണന നൽകി വിട്ടയച്ചതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ അറിയിച്ചു.
ഹിയോൺ സൂ ലിം എന്ന പാസ്റ്ററെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2015ലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഉത്തരകൊറിയൻ പൗരന്മാരെ റാഞ്ചാൻ അമേരിക്കയെയും ദക്ഷിണകൊറിയയെയും സഹായിച്ചെന്നാണ് പാസ്റ്റർക്ക് എതിരേയുള്ള ആരോപണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇപ്പോൾ അദ്ദേഹത്തെ മോചിപ്പിക്കുന്നതെന്നു വ്യക്തമാക്കിയ കെസിഎൻഎ കൂടുതൽ വിവരങ്ങൾ നൽകിയില്ല.
ഓട്ടോ വാംബിയർ എന്ന അമേരിക്കൻ കോളജ് വിദ്യാർഥിയെയും രണ്ടുമാസം മുന്പ് ഉത്തരകൊറിയ വിട്ടയച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന വാംബിയർ അമേരിക്കയിലെത്തി താമസിയാതെ മരിച്ചു.
കനേഡിയൻ പാസ്റ്ററെ ഉത്തരകൊറിയ വിട്ടയച്ചു
12:08 AM Aug 10, 2017 | Deepika.com