കൊച്ചി: നിക്ഷേപ സേവന മേഖലയിലെ പ്രമുഖ കന്പനിയായ ജിയോജിത്തിന് 2017-18 സാന്പത്തിക വർഷത്തിന്റെ ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 16.22 കോടി രൂപ ലാഭം. മുൻ വർഷം ഇതേ കാലയളവിൽ 12.05 കോടി രൂപയായിരുന്നു ലാഭം. 35 ശതമാനം വർധന. നടപ്പു സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കന്പനിയുടെ ആകെ വരുമാനം 84.11 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 69.49 കോടി രൂപയായിരുന്നു ആകെ വരുമാനം. മുൻ വർഷത്തേക്കാൾ 21 ശതമാനത്തിന്റെ വരുമാന വർധന. നടപ്പു സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ നികുതി കണക്കാക്കുന്നതിന് മുന്‍പുള്ള ലാഭം 25.90 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 19.91 കോടി രൂപയായിരുന്നു. 30 ശതമാനത്തിന്റെ വർധനയുണ്ടായി.
2017 ജൂണ്‍ 30 ലെ കണക്കു പ്രകാരം കന്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 33,500 കോടി രൂപയാണ്. 2017-18 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 16,500 പുതിയ ഇടപാടുകാരെ കൂടി കണ്ടെത്താൻ കന്പനിക്ക് കഴിഞ്ഞു. ഓഹരി വിപണിയിൽ മൊത്തത്തിലുള്ള കുതിച്ചുകയറ്റം കന്പനിയുടെ നികുതി കഴിച്ചുള്ള ലാഭത്തിൽ വർധനയുണ്ടാക്കാൻ സഹായിച്ചതായി ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടർ സി.ജെ ജോർജ് പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ട് വിതരണ വരുമാനത്തിൽ 20 ശതമാനത്തിന്റെ വർധനയുണ്ടായി. നിക്ഷേപ ഉപദേശ സേവന മേഖലയിൽ തുടർന്നും കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് കന്പനിയുടെ തീരുമാനമെന്നും സി.ജെ. ജോർജ് കൂട്ടിച്ചേർത്തു.
ജിയോജിത്തിന് 16.22 കോടി രൂപ ലാഭം
12:26 AM Jul 26, 2017 | Deepika.com