കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ ഭീകരൻ നടത്തിയ കാർബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 42 പേർക്കു പരിക്കേറ്റു.
സർക്കാർ ജീവനക്കാരുമായി പോയ മിനി ബസിൽ സ്ഫോടകവസ്തു നിറച്ച കാർ ഇടിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഖനന വിഭാഗം ഓഫീസിലെ ജീവനക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഇന്നലെ രാവിലെ ഏഴിനാണ് ആക്രമണം ഉണ്ടായത്.
മുൻ യുദ്ധവീരനും രാഷ്ട്രീയ നേതാവുമായ മുഹമ്മദ് മൊഹാകെക്കിന്റെ വസതിക്കു സമീപമുള്ള ചെക്കുപോസ്റ്റിലാണു കാർബോംബ് പൊട്ടിത്തെറിച്ചത്.
ഹസാരകൾക്ക് എതിരേ ഒരു വർഷം മുന്പു കാബൂളിൽ നടന്ന ആക്രമണത്തിൽ 84 പേർകൊല്ലപ്പെടുകയും 300 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിന്റെ ഒന്നാം വാർഷികത്തിലാണ് മിനിബസിനു നേർക്ക് ആക്രമണം ഉണ്ടായത്.
കാർബോംബ്; കാബൂളിൽ 24 മരണം
01:41 AM Jul 25, 2017 | Deepika.com