ന്യൂഡൽഹി: ടെലികോം കമ്പനികളായ വോഡഫോൺ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റെയും ലയനത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഐ)യുടെ അനുമതി. ലയന തീരുമാനം അംഗീകരിക്കുന്നതായി ചൂണ്ടിക്കാട്ടി ഇരുകമ്പനികൾക്കും സിസിഐ കത്തയച്ചു. ഇനി മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ അനുമതിക്കായി വോഡഫോണും ഐഡിയയും അപേക്ഷ സമർപ്പിക്കും.
ലയനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ആറു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. ലയനത്തിനുശേഷം ആവശ്യമില്ലാത്ത സർക്കിളുകളിലെ സ്പെക്ട്രം സർക്കാരിനു തിരികെ നല്കുമെന്ന് കമ്പനികൾ അറിയിച്ചു.
ട്രായിയുടെ കണക്കനുസരിച്ച് വോഡഫോണിന് 20.47 കോടിയും ഐഡിയയ്ക്ക് 19.05 കോടിയും വരിക്കാരാണ് രാജ്യത്തുള്ളത്.
വോഡഫോൺ-ഐഡിയ ലയനത്തിന് അനുമതി
12:05 AM Jul 25, 2017 | Deepika.com