ദുബായ്: സൈനികസഹകരണം ശക്തമാക്കുന്നതിനു ലക്ഷ്യമിട്ടുള്ള കരാറിൽ ഇറാനും ഇറാക്കും ഒപ്പുവച്ചു. ഭീകരർക്കും തീവ്രവാദികൾക്കും എതിരേയുള്ള പോരാട്ടം ശക്തമാക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ഇറാൻ-ഇറാക്ക് കരാർ വാഷിംഗ്ടണെ അലോസരപ്പെടുത്തിയേക്കുമെന്നാണു സൂചന. സദ്ദാം ഹൂസൈന്റെ പതനത്തെത്തുടർന്ന് ഷിയാ പ്രാമുഖ്യമുള്ള സർക്കാർ ഇറാക്കിൽ അധികാരത്തിലെത്തിയതിനെത്തുടർന്നാണ് ഷിയാ രാജ്യമായ ഇറാനുമായുള്ള ബന്ധം മെച്ചപ്പെട്ടത്.
ഗൾഫ് മേഖലയിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നതിൽ ട്രംപ് ഭരണകൂടത്തിന് അതൃപ്തിയുണ്ട്. ഉത്തരകൊറിയ, ഇറാൻ, സിറിയ ഭരണകൂടങ്ങൾ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതായി നേരത്തെ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു. ഇറാക്കിൽ ഭീകരാക്രമണം വർധിക്കുന്നതിനു പിന്നിൽ ഇറാനാണെന്നും അമേരിക്കൻ സൈന്യം കുറ്റപ്പെടുത്തി.
ഇറാനും ഇറാക്കും സൈനിക കരാർ ഒപ്പിട്ടു
11:41 PM Jul 23, 2017 | Deepika.com