ആഥൻസ്: വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ഗ്രീക്ക് ദ്വീപായ കോസിലും തുർക്കിയിലെ ബോദ്രും റിസോർട്ടിലും ഭൂകന്പം വൻനാശം വിതച്ചു. കോസിൽ രണ്ടു ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു രാജ്യങ്ങളിലുമായി 500ൽ അധികം പേർക്കു പരിക്കേറ്റു.
വ്യാഴാഴ്ച അർധരാത്രിക്കുശേഷമാണ് റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. ഇതെത്തുടർന്നുണ്ടായ സുനാമിയിൽ ഫിഷിംഗ് ബോട്ടുകൾ തകർന്നു. പഴയ കോസ് പട്ടണത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. കെട്ടിടം വീണാണു പലർക്കും പരിക്കേറ്റത്. പല വിമാന സർവീസുകളും റദ്ദാക്കി. തുർക്കിയിലെ ബോദ്രും പട്ടണത്തിൽ ഒരു ആശുപത്രിക്കു വിള്ളൽ വീണതിനെത്തുടർന്നു രോഗികളെ ഒഴിപ്പിച്ചു . സെൻട്രൽ ബോദ്രുമിലെ മോസ്കിനും കേടുപാടു സംഭവിച്ചു.
ഗ്രീസിലും തുർക്കിയിലും ഭൂകന്പം: രണ്ടു മരണം
12:58 AM Jul 22, 2017 | Deepika.com