ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ആണവ പരീക്ഷണം തടയാൻ അമേരിക്ക തനിക്ക് 500 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്.
ഇന്ത്യ ആണവ പരീക്ഷണം നടത്തിയ 1998ല്‍ തന്നെയാണ് അമേരിക്കയുടെ വാഗ്ദാനം. തങ്ങൾ അണുപരീക്ഷണങ്ങള്‍ നടത്താതിരിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് അഞ്ച് ബില്യണ്‍ ഡോളര്‍ (500 കോടി രൂപ) വാഗ്ദാനം ചെയ്തെന്നാണ് ഷരീഫിന്റെ വെളിപ്പെടുത്തല്‍.
രാജ്യത്തോടെ കൂറുള്ളതിനാല്‍ താന്‍ ആ പണം വാങ്ങിയില്ലെന്നും ഷരീഫ് പറഞ്ഞു.
പാനമ പേപ്പറില്‍ കുരുങ്ങി സംയുക്ത സമിതി റിപ്പോര്‍ട്ടിന്റെ പേരില്‍ ഷരീഫ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് അദ്ദഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ രാജിയാവശ്യം ഷരീഫ് തള്ളിക്കളയുകയും കോടതിയിൽ തനിക്കെതിരേ ഉയർന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു.
ആണവ പരീക്ഷണം തടയാൻ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്തു: നവാസ് ഷരീഫ്
12:33 AM Jul 21, 2017 | Deepika.com