അഫ്ഗാനിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതു വർധിച്ചു: യുഎൻ

12:40 AM Jul 18, 2017 | Deepika.com
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സാധാരണക്കാർ കൊല്ലപ്പെടു ന്നതു സർവകാല റിക്കാർഡ് ഭേദിച്ചതായി യുഎൻ റിപ്പോർട്ട്. 2017ന്‍റെ പകുതി കടന്നപ്പോൾ ഇതുവരെ അഫ്ഗാനിൽ 1,662 സാധാരണക്കാർക്ക് ജീവഹാനി നേരിട്ടു. കഴിഞ്ഞ വർഷത്തെ ആദ്യ ആറുമാസത്തിൽ ഉണ്ടായതിനേക്കാൾ 15 ശതമാനം കൂടുതലാണിത്. 3,500 പേർക്ക് പരിക്കേറ്റതായും യുഎൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കാബൂളിലാണ് ഏറ്റവും അധികമാളുകളുടെ ജീവൻ പൊലിഞ്ഞത്. താലിബാൻ, ഐഎസ് ഭീകരാക്രമണങ്ങളിലാണ് ഏറെപ്പേരും മരിച്ചത്. കൊല്ലപ്പെട്ടതിൽ 174 സ്ത്രീകളും 436 കുട്ടികളും ഉൾപ്പെടും.