ന്യൂഡൽഹി: ജൂണിൽ ഇന്ത്യയുടെ കയറ്റുമതി 4.39 ശതമാനം വർധിച്ചപ്പോൾ ഇറക്കുമതി 19 ശതമാനം കുതിച്ചു. ഇതിന്റെ ഫലമായി വാണിജ്യകമ്മി 50 ശതമാനം വർധിച്ച് 1296 കോടി ഡോളർ ആയി. കയറ്റുമതി 2356 കോടി ഡോളറും ഇറക്കുമതി 3652 കോടി ഡോളറുമായിരുന്നു.
സ്വർണ ഇറക്കുമതി ജൂണിൽ ഇരട്ടിയിലേറെയായി. തലേ ജൂണിലെ 120 കോടി ഡോളറിന്റെ സ്ഥാനത്ത് 245 കോടി ഡോളർ. ക്രൂഡ് ഓയിൽ ഇറക്കുമതി 12 ശതമാനം കൂടി 812 കോടി ഡോളറായി.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ കയറ്റുമതി 10.57 ശതമാനം കൂടി 7221 കോടി ഡോളറായി. ഇറക്കുമതി 33 ശതമാനം വർധിച്ച് 11220 കോടി ഡോളറായി. 4000 കോടി ഡോളറാണു കമ്മി.
വാണിജ്യ കമ്മി 50% കൂടി
12:02 AM Jul 15, 2017 | Deepika.com