വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കന്പനികളോടു പ്രധാന മന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലെ 20 പ്രമുഖ സിഇഒമാരുമായി നടത്തിയ സംവാദത്തിനിടെയാണു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ടിം കുക്ക് (ആപ്പിൾ), സുന്ദർപിച്ചൈ(ഗൂഗിൾ), ജോൺ ചേംബർ (സിസ്കോ), ജെഫ് ബസേഴ്സ് (ആമസോൺ) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയിൽ നടപ്പാക്കുന്ന ജിഎസ്ടി ( ചരക്കു സേവന നികുതി)യെക്കുറിച്ചു പഠിക്കാൻ അമേരിക്കയിലെ ബിസിനസ് സ്കൂളുകളോടു മോദി ആവശ്യപ്പെട്ടു. ചരക്കു സേവന നികുതിയെക്കുറിച്ച് മോദി പറഞ്ഞത്.
ഇടപെടലുകൾ കുറച്ച് മികച്ച ഭരണം നല്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാർ 7000 പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അടുത്തനാളിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വിശദീകരിച്ച് മോദി പറഞ്ഞു. കാര്യക്ഷമത, സുതാര്യത, വളർച്ച, എല്ലാവർക്കും നേട്ടം -ഇതിലാണ് ഇന്ത്യയിലെ സർക്കാർ പ്രമുഖ്യം കൊടുക്കുന്നതെന്നും ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ സന്ദർശനത്തിൽ മോദി പറഞ്ഞു.
വ്യവസായികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രചോദനം ലഭിച്ചെന്ന് യോഗത്തിനു ശേഷം ഗുഗിൾ സിഇഒ സുന്ദർപിച്ചെ പറഞ്ഞു. ഇന്ത്യയുടെ നികുതി പരിഷ്കാരത്തെ സിഇഒമാർ പ്രശംസിച്ചെന്ന് സംവാദത്തിനുശേഷം യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് മുകേഷ് ആഗി പറഞ്ഞു. അമേരിക്ക ശക്തമായിരിക്കുന്നതിന്റെ ഒരു ഉപഭോക്താവാണ് ഇന്ത്യ, അമേരിക്ക ശക്തമായിരിക്കുന്നത് ലോകത്തിനു നല്ലതാണെന്നു മോദി പറഞ്ഞതായി മുകേഷ് അഗി പറഞ്ഞു. സ്ത്രീ ശാക്തീകരണം, പാരന്പര്യേതര ഊർജം, സ്റ്റാർട്ട് അപ്പ്, കണ്ടുപിടിത്തം തുടങ്ങിയ മേഖലകളിലേക്ക് സിഇഒമാരുടെ ശ്രദ്ധ എത്തിക്കാൻ മോദിക്കായി.
ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കന്പനികളോടു മോദി
12:27 AM Jun 27, 2017 | Deepika.com