വാഷിംഗ്ടൺ ഡിസി: ജോർജിയ സംസ്ഥാനത്തുനിന്നു യുഎസ് ജനപ്രതിനിധി സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കാരൻ ഹാൻഡെൽ ജയിച്ചു. കാരന് 52 ശതമാനം വോട്ടും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോൺ ഒസോഫിന് 48 ശതമാനം വോട്ടും ലഭിച്ചു.
1970 മുതൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കുത്തകയായ ഈ സീറ്റ് പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾ കഴിവതും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായ അവസരത്തിൽ ലഭിച്ച വിജയം റിപ്പബ്ലിക്കന്മാർക്ക് ആത്മവിശ്വാസം പകർന്നു. കാരനെ അഭിനന്ദിച്ച് ട്രംപ് ട്വിറ്റർ സന്ദേശം അയച്ചു. കഴിഞ്ഞ ദിവസം സൗത്ത് കരോളൈനയിൽ നടന്ന മറ്റൊരു തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി വിജയിച്ചിരുന്നു.
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ജയം
12:51 AM Jun 22, 2017 | Deepika.com