പാരീസ്: ഫ്രാൻസിലെ പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ (നാഷണൽ അസംബ്ലി) രണ്ടാം റൗണ്ടിലും വോട്ടർമാരുടെ കുറവ്. എമ്മാനുവൽ മാക്രോൺ ചരിത്രവിജയം നേടുമെന്നു പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടിലും വോട്ടർമാർ പോളിംഗ് ബൂത്തിലെത്തിയത് കുറവായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് 35.33 ആണ് അവസാനം ലഭ്യമായ പോളിംഗ് ശതമാനം. ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പോളിംഗ് നടക്കുന്ന രണ്ടാംഘട്ടമാ യിരിക്കും ഇതെന്നാണ് നിഗ മനം. വോട്ടർമാരുടെ നിസഹകരണം മാക്രോണിന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കുമെന്നാണ് കരുതുന്നത്. 577 സീറ്റുകളിൽ മാക്രോണിന്റെ പാർട്ടിയായ റിപ്പബ്ളിക് മുന്നോട്ട് (ആർ ഇഎം) 75മുതൽ 80വരെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1968ൽ ചരിത്രവിജയം നേടിയ ചാൾസ് ഡി ഗോളിന്റേതുപോലുള്ള വിജയമായിരിക്കും മാക്രോണിനെന്നാണു സൂചനകൾ.
പ്രതീക്ഷയിൽ മാക്രോൺ; രണ്ടാംഘട്ടത്തിലും വോട്ടർമാർ കുറവ്
11:34 PM Jun 18, 2017 | Deepika.com