ബാഗ്ദാദ്: ഐഎസ് നിയന്ത്രണത്തിലുള്ള പഴയ മൊസൂൾ പട്ടണം തിരിച്ചുപിടിക്കാനുള്ള ഇറാക്കിസൈന്യത്തിന്റെ പോരാട്ടം അവസാനഘട്ടത്തിൽ. ഐഎസിന്റെ ശക്തികേന്ദ്രമായ പഴയ മൊസൂൾ പട്ടണം തിരികെപ്പിടിക്കാനുള്ള എട്ടുമാസം നീണ്ട പോരാട്ടങ്ങൾക്ക് ഇതോടെ അവസാനമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇറാക്കിൽ ഐഎസ് നിയന്ത്രണത്തിലുള്ള അവസാനത്തെ പട്ടണമാണു മൊസൂൾ.
പോരാട്ടം രൂക്ഷമായ മൊസൂളിൽ ഏകദേശം ഒരു ലക്ഷത്തോളം സിവിലിയൻമാർ കുടുങ്ങിക്കിടക്കുന്നതായാണ് യുഎൻ റിപ്പോർട്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നുകളും ലഭ്യമല്ലെന്നാണ് നിഗമനം. ഐഎസിനെതിരായ ആക്രമണത്തിൽ ഇത് അവസാന അധ്യായമാണെന്ന് കൗണ്ടർ ടെററിസം സർവീസ് (സിടിഎസ്) കമാൻഡർ അബ്ദുൽ ഖാനി അൽ അസാദി പ്രതികരിച്ചു.
യുഎസ് പിന്തുണയോടെയാണ് ഇറാക്കി സൈന്യത്തിന്റെ ആക്രമണം. ആശുപത്രികൾ സൈനിക പോസ്റ്റുകളാക്കിയും സിവിലിയൻമാരെ മനുഷ്യപരിചയായി ഉപയോഗിച്ചും ഐഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നുവെന്നാണു റിപ്പോർട്ട്.
പഴയ മൊസൂൾ പിടിച്ചെടുക്കാനുള്ള പോരാട്ടം അവസാനഘട്ടത്തിൽ
11:34 PM Jun 18, 2017 | Deepika.com