വാഷിംഗ്ടൺ ഡിസി: അമേരിക്കൻ, ജർമൻ ധനകാര്യസ്ഥാപനങ്ങൾക്ക് യുഎസ് പ്രസിഡന്റ് ട്രംപ് കൊടുത്തു തീർക്കാനുള്ള കടം 31.5 കോടി ഡോളർ വരുമെന്നു റിപ്പോർട്ട്.
സെപ്റ്റംബറിൽ തുറന്ന വാഷിംഗ്ടണിലെ ഹോട്ടലിൽനിന്ന് ഇതുവരെ കിട്ടിയ വരുമാനം രണ്ടുകോടി ഡോളറാണ്.ഫ്ളോറിഡയിലെ മാർ അലാഗോ റിസോർട്ടിൽ(വിന്റർവൈറ്റ്ഹൗസ്) നിന്നുള്ള വരുമാനം 59കോടി 40ലക്ഷം ഡോളർ. ട്രംപിന്റെ മൊത്തം സ്വത്ത് 140കോടി ഡോളറാണെന്നും വെള്ളിയാഴ്ച യുഎസ് എത്തിക്സ് ഓഫീസ് പുറത്തുവിട്ട 98 പേജുവരുന്ന രേഖയിൽ പറയുന്നു.
വൈറ്റ്ഹൗസിൽ അധികാരം ഏൽക്കുന്നതിനു മുന്പ് ട്രംപ് 565 കോർപ്പറേഷനുകളിൽ സുപ്രധാന ചുമതല വഹിച്ചു. പ്രസിഡന്റായി ചുമതലയേൽക്കുന്നതിന്റെ തലേന്നാണ് ഇവയിൽ ഭൂരിപക്ഷം സ്ഥാപനങ്ങളിൽനിന്നും രാജിവച്ചത്.
ട്രംപിന്റെ കടം 31 കോടി ഡോളർ
12:16 AM Jun 18, 2017 | Deepika.com