ലണ്ടൻ: ബ്രിട്ടീഷ് എയർവേയ്സ് വിമാനയാത്രികർക്ക് കഴിഞ്ഞദിവസങ്ങളിൽ ഫ്ളൈറ്റ് കാൻസലേഷൻ മൂലം അനുഭവപ്പെട്ട ബുദ്ധിമുട്ടുകൾക്കു കാരണം വൈദ്യുതി തകരാറിനെത്തുടർന്നു കംപ്യൂട്ടർ സിസ്റ്റത്തിലുണ്ടായ പ്രശ്നങ്ങളാണെന്നു ചീഫ് എക്സിക്യൂട്ടീവ് അലക്സ് ക്രൂസ് പറഞ്ഞു. ശരിയായ ബാക്ക് അപ് സിസ്റ്റം ഇല്ലായിരുന്നു. ഐടി മേഖലയിലെ തൊഴിലുകൾ ഇന്ത്യയ്ക്ക് പുറംജോലി കരാർ നൽകിയതാണു കാരണമെന്ന യൂണിയനുകളുടെ ആരോപണം അദ്ദേഹം തള്ളി.
ഹീത്രു, ഗാറ്റ്വിക് വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകൾ ഏതാണ്ടു സാധാരണഗതിയിലായി. യാത്രികർക്കുണ്ടായ ബുദ്ധിമുട്ടകൾക്ക് അലക്സ് മാപ്പു ചോദിച്ചു. വീണ്ടും ബുക്കിംഗ് നടത്തുകയോ ഫ്ളൈറ്റുകളുടെ നിജസ്ഥിതി അറിയുകയോ ചെയ്തശേഷമേ യാത്രക്കാർ വിമാനത്താവളത്തിലെത്താവൂ എന്ന് കന്പനിയുടെ വെബ്സൈറ്റിൽ വന്ന അറിയിപ്പിൽ പറഞ്ഞു.
ബ്രിട്ടീഷ് വിമാനസർവീസ് തടസം ഇന്ത്യയുടെ കുറ്റമല്ലെന്നു മേധാവി
12:43 AM May 30, 2017 | Deepika.com