കൊച്ചി: നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കന്പനിയായ ജിയോജിതിന് 2016-17 സാന്പത്തികവർഷത്തിൽ 56 കോടി രൂപ ലാഭം. 2017 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 15.29 കോടി രൂപയാണ് കന്പനിയുടെ ലാഭം. മുൻ വർഷം ഇതേ കാലയളവിൽ 6.51 കോടി രൂപയായിരുന്നു ലാഭം. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് ഒരു രൂപ 25 പൈസയാണ് ഡിവിഡന്റെന്നും കന്പനി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
2016-17 സാന്പത്തിക വർഷത്തിൽ കന്പനിയുടെ ആകെ വരുമാനം 305.76 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 12 ശതമാനത്തിന്റെ വരുമാന വർധനയാണ് ഉണ്ടായിട്ടുള്ളത്. 2016- 17 സാന്പത്തിക വർഷം നാലാം പാദത്തിൽ 79.86 കോടി രൂപയാണ് കന്പനിയുടെ മൊത്ത വരുമാനം. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 15 ശതമാനത്തിന്റെ വർധനയെന്ന് ജിയോജിത് മാനേജിംഗ് ഡയറക്ടർ സി.ജെ ജോർജ് പറഞ്ഞു.
2016 -17 സാന്പത്തിക വർഷത്തിൽ മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ നികുതി കണക്കാക്കുന്നതിന് മുൻപുള്ള ലാഭം 24.87 കോടി രൂപയാണ്. മുൻ സാന്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ (9.08 കോടി രൂപ) 174 ശതമാനത്തിന്റെ ലാഭ വർധനയാണ് ഉണ്ടായിട്ടുള്ളത്. നികുതി കഴിച്ചുള്ള ലാഭം 15.29 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 6.51 കോടി രൂപയായിരുന്നു. 135 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ജിയോജിതിന് 56 കോടി ലാഭം
11:57 PM May 26, 2017 | Deepika.com