അങ്കാറ: മിസൈൽ വികസന പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മൂന്നാമത്തെ ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ നിർമാണ ഫാക്ടറി സ്ഥാപിച്ചുകഴിഞ്ഞെന്നും ഇറാൻ. ഇറാന്റെ നീക്കം അമേരിക്കയുമായുള്ള സംഘർഷത്തിന് ആക്കം കൂട്ടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശപര്യടനം നടത്തുന്ന ഡോണൾഡ് ട്രംപ് ഇറാനെ ഭീകരതയുടെ സ്പോൺസർ എന്നാണു വിശേഷിപ്പിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് ഇറാൻ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാനിലെ മൂന്നാമത്തെ മിസൈൽ ഫാക്ടറിയുടെ നിർമാണം സമീപകാലത്തു പൂർത്തിയാക്കിയെന്നും മിസൈൽ നിർമാണവുമായി മുന്നോട്ടുപോകുമെന്നും ഇറാൻ വിപ്ളവഗാർഡിന്റെ ഏറോസ്പേസ് വിഭാഗം മേധാവി അമിറലി ഹാജിസേദെ പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസിയാണു റിപ്പോർട്ടു ചെയ്തത്. മിസൈൽ പരീക്ഷണം നടത്താൻ അമേരിക്കയുടെ അനുവാദം ഇറാന് ആവശ്യമില്ലെന്ന് ഇറാൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഹസൻ റുഹാനി വ്യക്തമാക്കി.
ഇറാൻ പുതിയ മിസൈൽഫാക്ടറി നിർമിച്ചു
12:02 AM May 26, 2017 | Deepika.com