ന്യൂഡൽഹി: പായ്ക്കറ്റിലാക്കിയ സിമന്റ്, സ്മാർട്ട് ഫോൺ, ആയുർവേദ-ഹോമിയോ ഔഷധങ്ങൾ എന്നിവയ്ക്കു ചരക്കുസേവനനികുതി (ജിഎസ്ടി) വരുന്പോൾ വില കുറയുമെന്നു ധനമന്ത്രാലയം.
സിമന്റിന് എക്സൈസ് ഡ്യൂട്ടി 12.5 ശതമാനവും ടണ്ണിന് 125 രൂപയും ചേർന്നതാണ്. വാറ്റ് 14.5 ശതമാനവുമുണ്ട്. എല്ലാംകൂടി 29 ശതമാനത്തിൽ കൂടുതൽ വരും. സംസ്ഥാനാന്തര വില്പനയ്ക്കുള്ള രണ്ടു ശതമാനം സിഎസ്ടി ചേരുന്പോൾ നികുതി 31 ശതമാനമാകും. ജിഎസ്ടി 28 ശതമാനമേ ഉള്ളൂ. നികുതി മൂന്നു ശതമാനം കുറവ്. സ്മാർട്ട്ഫോണുകൾക്ക് രണ്ടു ശതമാനം എക്സൈസ് ഡ്യൂട്ടിയുണ്ട്. വാറ്റ് അഞ്ചുമുതൽ 15 വരെ ശതമാനം. ശരാശരി 12 ശതമാനം വരും. ജിഎസ്ടി നിർദേശിച്ചിരിക്കുന്നത് 12 ശതമാനം മാത്രം. ഒന്നര മുതൽ അഞ്ചുവരെ ശതമാനം കുറവ്.
ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ ഔഷധങ്ങൾ 12 ശതമാനം ജിഎസ്ടി നിരക്കിലാണ്. ഇപ്പോൾ എക്സൈസ് ഡ്യൂട്ടി ആറും വാറ്റ് പതിനൊന്നും സിഎസ്ടി രണ്ടും ശതമാനമുണ്ട്. മൊത്തം 13 ശതമാനം.
ശസ്ത്രക്രിയാ സാമഗ്രികൾ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും 12 ശതമാനമേ ജിഎസ്ടി ഉള്ളൂ. നിലവിൽ ആറു ശതമാനം എക്സൈസ് ഡ്യൂട്ടി, രണ്ടുശതമാനം സിഎസ്ടി, അഞ്ചു ശതമാനം വാറ്റ് എന്നിങ്ങനെ 13 ശതമാനം നികുതി ഉണ്ടായിരുന്നു. പൂജാസാമഗ്രികൾ നികുതിയില്ലാ വിഭാഗത്തിലാക്കി.
സിമന്റ്, ജിഎസ്ടി : സ്മാർട്ട്്ഫോൺ, ഹോമിയോ മരുന്നുകൾ എന്നിവയ്ക്കു വില കുറയും
11:58 PM May 23, 2017 | Deepika.com