മെക്സിക്കോസിറ്റി: അവാർഡ് ജേതാവായ മെക്സിക്കൻ മാധ്യമപ്രവർത്തകൻ ഹാവിയർ വാൾഡെസിനെ അക്രമി വെടിവച്ചുകൊന്നു.
മയക്കുമരുന്നു സംഘങ്ങളുടെ വിഹാരഭൂമിയായ സിനലോവ എന്ന പടിഞ്ഞാറൻ സംസ്ഥാനത്താണു സംഭവം. റിയോഡോച്ചെ എന്ന വാരികയുടെ സ്ഥാപകനും പത്രാധിപരുമായിരുന്നു വാൾഡെസ്.
സംസ്ഥാന തലസ്ഥാനമായ കുലിയാകാനിൽ വാൾഡെസ് കാറോടിച്ചുപോകുന്പോൾ തടഞ്ഞുനിർത്തി കാറിൽനിന്നിറക്കി വെടിവച്ചുകൊല്ലുകയായിരുന്നു. ഘാതകൻ ഒറ്റയ്ക്കായിരുന്നു.
ഈ വർഷം ഇതിനകം മെക്സിക്കോയിൽ ആറു മാധ്യമപ്രവർത്തകർ വധിക്കപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നു മാഫിയകളെപ്പറ്റിയും ക്രിമിനൽ സംഘങ്ങളെപ്പറ്റിയും റിപ്പോർട്ടുചെയ്തിരുന്നവരാണ് ഇവരിലേറെയും. വാൾഡെസും മാഫിയകൾക്കെതിരേ തൂലിക ചലിപ്പിച്ചയാളാണ്. എഎഫ്പി എന്ന വാർത്താ ഏജൻസിയുടെ ലേഖകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മെക്സിക്കോയിൽ പത്രാധിപരെ വെടിവച്ചുകൊന്നു
11:53 PM May 16, 2017 | Deepika.com