ന്യൂഡൽഹി: ഏപ്രിലിൽ കയറ്റുമതി 20 ശതമാനം വർധിച്ചപ്പോൾ ഇറക്കുമതി 49 ശതമാനം കൂടി. തന്മൂലം വാണിജ്യകമ്മി മൂന്നിരട്ടിയായി.
തുടർച്ചയായ എട്ടാം മാസമാണു കയറ്റുമതി വർധന. ഏപ്രിലെ കയറ്റുമതി തലേ വർഷം ഏപ്രിലിലെ 2056.88 കോടി ഡോളറിൽനിന്ന് 2463.51 കോടി ഡോളറിലെത്തി. ഇറക്കുമതി 2541.37 കോടി ഡോളറിൽനിന്ന് 3788.43 കോടിയായി. കമ്മി 484.48 കോടിയിൽനിന്ന് 1324.92 കോടി ഡോളറായി.
പെട്രോളിയം ഉൽപന്നങ്ങൾ എൻജിനിയറിംഗ് സാമഗ്രികൾ, ടെക്സ്റ്റൈൽസ് എന്നിവയുടെ കയറ്റുമതിയിലാണു ഗണ്യമായ വർധന. ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഏപ്രിലിൽ 30 ശതമാനം അധികത്തുക വേണ്ടി വന്നു. തലേ ഏപ്രിലിത് 565.6 കോടി ഡോളറിനു പകരം 735.97 കോടി ഡോളർ. സ്വർണം - രത്നം ഇറക്കുമതി 123 കോടി ഡോളറിൽനിന്നു 385 കോടി ഡോളറിലേക്കും കുതിച്ചു.
കയറ്റുമതി കൂടി; വാണിജ്യകമ്മി മൂന്നിരട്ടി
11:35 PM May 15, 2017 | Deepika.com