ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീണ്ടും വീട്ടുതടങ്കലിലാക്കി

11:32 PM Apr 30, 2017 | Deepika.com
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജമാത്ത് -ഉദ്‌-ദവ തലവനുമായ ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീണ്ടും വീട്ടു തടങ്കലിലാക്കി. ഹാഫിസിന്‍റെ മൂന്നുമാസത്തെ വീട്ടുതടങ്കൽ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തരഭരണകൂടത്തിന്‍റെ തീരുമാനം. 90 ദിവസത്തേക്കാണ് തടങ്കൽ കാലാവധി നീട്ടിയത്. ആഭ്യന്തരമന്ത്രി ചൗധരി നിസാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഹാഫിസിനു പുറമേ ജമാത്ത് ഉദ്‌ദവ നേതാക്കളായ അബ്ദുൾ റഹ്‌മാൻ ആബിദ്, അബ്ദുള്ള ഉബൈദ്, സഫർ ഇക്ബാൽ, ഖാസി കാസിഫ് നിയാസ് എന്നിവരുടെ വീട്ടുതടങ്കലും 90 ദിവസത്തേക്കു നീട്ടി. ജനുവരി 30ന് ചൗബുർജിയിലെ ജമാത്ത്- ഉദ്‌-ദവയുടെ ആസ്ഥാനത്തുനിന്നാണ് ഹാഫിസ് പിടിയിലായത്. അമേ രിക്കൻ ഭരണകൂടത്തിന്‍റെ കടു ത്ത എതിർപ്പിനെത്തുടർന്നാ ണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.