ന്യൂഡൽഹി: യുഎസ് അനുവദിച്ച എച്ച്-1 ബി വീസയിൽ 8.8 ശതമാനം മാത്രമാണ് പ്രമുഖ ഇന്ത്യൻ കന്പനികളായ ഇൻഫോസിസിനും ടിസിഎസിനും ലഭിച്ചതെന്ന് ഇന്ത്യൻ ഐടി ഇൻഡസ്ട്രിയുടെ സംഘടന നാസ്കോം അവകാശപ്പെട്ടു.
ഇന്ത്യയിലെ ആറ് പ്രമുഖ ഐടി കന്പനികളിൽ ടിസിഎസ്, ഇൻഫോസിസ് എന്നീ കന്പനികൾക്ക് 2015 സാന്പത്തിക വർഷം 7504 എച്ച്-1 ബി വീസയാണ് ലഭിച്ചതെന്നും ഇത് മൊത്തം വീസയുടെ 8.8 ശതമാനം മാത്രമേ വരൂ എന്നുമാണ് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഇന്ത്യയിലെ ഐടി കന്പനികൾ എച്ച്-1ബി വീസയുടെ സിംഹഭാഗവും മാനദണ്ഡങ്ങൾ മറികടന്നു സ്വന്തമാക്കുന്നതായി കഴിഞ്ഞ ദിവസം യുഎസ് അധികൃതർ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യൻ കന്പനികൾ വിശദീകരണവുമായി എത്തിയത്.
2015ൽ എച്ച്-1ബി വീസ നേടീയ 20 കന്പനികളിൽ ആറ് ഇന്ത്യൻ കന്പനികൾ മാത്രമാണുണ്ടായിരുന്നത്. എച്ച്-1ബി വീസ നയത്തിൽ മാറ്റം വരുത്തികൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ടിസിഎസിനും ഇൻഫോസിസിനും ലഭിച്ചത് 8.8 ശതമാനം വീസ
12:23 AM Apr 26, 2017 | Deepika.com