വാഷിംഗ്ടൺ: ഇന്ത്യയിലെ പ്രമുഖ ഐടി കന്പനികൾക്കെതിരേ അമേരിക്കയുടെ ആരോപണം. എച്ച്-1ബി വീസ ലഭിക്കുന്ന മാനദണ്ഡത്തിൽ ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ കന്പനികൾ വീഴ്ച വരുത്തുന്നതായി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ട്രംപ് അധികാരമേറ്റ ശേഷം കുടിയേറ്റ നിയമങ്ങൾ കൂടുതൽ ഭേദഗതികൾ വരുത്തിയിരുന്നു.
അനുവദിച്ചിട്ടുള്ളതിലും കൂടുതൽ അപേക്ഷകളാണ് ഈ കന്പനികൾ സമർപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് കൂടതൽ വീസ നല്കാൻ കന്പനി നിർബന്ധിതരാവുകയാണ്.
ടാറ്റ, ഇൻഫോസിസ്, കോഗ്നിസന്റ് തുടങ്ങിയ ഇന്ത്യൻ കന്പനികളാണ് ഏറ്റവും അധികം എച്ച്-1ബി വീസ സ്വന്തമാക്കുന്ന ഐടി കന്പനികൾ. എന്നാൽ, കുടിയേറ്റ നിയമം ശക്തമാക്കിയതോടെയാണ് കൂടുതൽ വീസ നേടുന്നതിനുള്ള ശ്രമങ്ങൾ കന്പനികൾ നടത്തുന്നത്. ഇത് വഴി എച്ച്-1ബി വീസയുടെ സിംഹ ഭാഗവും സ്വന്തമാക്കാനുള്ള നീക്കാണ് ഇവർ നടത്തുന്നതെന്നും വൈറ്റ്ഹൗസ് വെബ്സൈറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രതിവർഷം 1.5 ലക്ഷം ഡോള ർ വരെ പ്രതിഫലം നല്കേണ്ട സ്ഥാനത്ത് എച്ച്1-ബി വീസ നേടി യുഎസിൽ എത്തുന്ന എൻജിനിയർമാർക്ക് 60,000-65,000 ഡോളർ വരെയാണ് ഈ കന്പനികൾ നല്കുന്ന വാർഷിക ശന്പളമെന്ന് വൈറ്റ്ഹൗസ് ആരോപിക്കുന്നു. എച്ച്-1ബി വീസ നേടുന്ന 80 ശതമാനം ആളുകൾക്കും അവർ അർഹിക്കുന്ന ശന്പളം ലഭിക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇന്ത്യൻ കന്പനികൾ ഒന്നും പ്രസ്താവനയോട് പ്രതികരിക്കാൻ തയാറായില്ല.
ഇൻഫോസിസ്, ടിസിഎസ് കന്പനികൾ എച്ച്-വൺ ബി വീസ മാനദണ്ഡം ലംഘിക്കുന്നതായി യുഎസ്
11:03 PM Apr 23, 2017 | Deepika.com